സി.എം വധക്കേസ്, ഉത്തരം തേടുന്ന പത്ത് ചോദ്യങ്ങള്‍




കേരളത്തിന്റെ സാംസ്‌കാരിക-സാമൂഹിക -വിദ്യാഭ്യാസ നവോഥാന രംഗത്ത് നിറഞ്ഞുനിന്നിരുന്ന ചെമ്പരിക്ക ഖാദി സി.എം അബ്്ദുല്ല മുസ്്‌ലിയാര്‍ ദുരൂഹ സാഹചര്യത്തില്‍ അല്ലാഹുവിന്റെ സാന്നിധ്യത്തിലേക്ക് നടന്നടുന്നിട്ടിപ്പോള്‍ ഏഴു വര്‍ഷം കഴിഞ്ഞു. ഒരു നേതാവ് എന്നതിലപ്പുറം ഒരു മനുഷ്യ ജീവന് പോലും ലഭിക്കേണ്ട അര്‍ഹമായ പരിഗണന ലഭിക്കാതെ രാഷ്ട്രീയ നാടകള്‍ക്കിടയില്‍ ഉസ്്താദിന്റെ വധക്കേസിന് തുമ്പില്ലാതാക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ തീര്‍ച്ചയായും ഉത്തരം തേടുന്നുണ്ട്...
1. ഉസ്്താദിന്റെ മയ്യിത്ത് കടലില്‍ കണ്ടു എന്നറിഞ്ഞ നിമിഷം മുതല്‍ തന്നെ പേലീസ് നടത്തിയ ഒളിച്ചു കളി എന്തിനായിരുന്നു. സുപ്രധാന തെളിവുകളായ വടി, ടോര്‍ച്ച്, ഉസ്്താദിന്റെ ചെരിപ്പുകള്‍ തുടങ്ങിയവയുടെ ഫിംഗര്‍ പ്രിന്റു എടുക്കാന്‍ എന്തു കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല?
2. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് 82 ലധികം നായകളെ വളര്‍ത്തുന്ന കേരള പോലീസ് എന്തുകൊണ്ട് ഒരു നായയെ പോലും ഈ അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ഉപയോഗപ്പെടുത്തിയില്ല?
3. മൊഴികളെല്ലാം തന്നെ ഉസ്്താദിന്റെ റൂമിന്റെ പൂട്ടിനെക്കുറിച്ചുള്ള നിഗൂഢതകളിലേക്ക് വിരല്‍ ചൂണ്ടുമ്പോള്‍ എന്തുകൊണ്ട് അത് വെച്ച് ഒരു ഊര്‍ജ്ജിത അന്വേഷണം പോലും നടന്നില്ല?
4. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും പുറത്തുവരുന്നതിന് മുമ്പ് തന്നെ ഖസീദത്തുല്‍ ബുര്‍ദയുടെ പരിഭാഷ കാണിച്ച്് ആത്മഹത്യാ കുറിപ്പ് ലഭിച്ചെന്ന് ഡി.വൈ.എസ്.പി കൊട്ടിഘോഷിച്ചത് എന്തിനായിരുന്നു?



5. ഉസ്താദ് മരിച്ച രാത്രി കടപ്പുറത്ത് ഒരു വെള്ള കാര്‍ വന്ന് നിര്‍ത്തുന്നതും അര്‍ധ രാത്രി പ്രാണരക്ഷാര്‍ഥമുള്ള നിലവിളി കേട്ടെന്നുമുള്ള സാക്ഷി മൊഴികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിഗണിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു?
6. അര്‍ധ രാത്രി പോലും പൂഴി വാരിയിരുന്ന ചെമ്പരിക്ക കടപ്പുറത്ത് നിന്ന് പോലീസ് ചെക്കിംഗ് ഉണ്ടെന്ന കിംവദന്തി പരത്തി അന്ന് രാത്രി ആളുകളെ അകറ്റി നിര്‍ത്തിയത് ആരായിരുന്നു?
7. പ്രതികള്‍ ഏകദേശം പിടിയിലായെന്നുറപ്പായ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ആരുടെ താല്‍പര്യപ്രകാരമായിരുന്നു?
8. സി.എം ഉസ്താദ്് വധക്കേസിന്റെ പ്രാഥമിക തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന് ആരോപിക്കപ്പെടുന്ന ഡി.വൈ.എസ്.പി ഹബീബ് റഹ്്മാന് ഉദ്യോഗകയറ്റം നല്‍കി ആദരിക്കാനും രാഷ്ട്രീയ സംഘടനയില്‍ അംഗത്വം നല്‍കാനും(ശക്തമായ പൊതുജന പ്രതിഷേധങ്ങള്‍ക്കിടയിലും)ശ്രമിച്ചത് എന്തിന് വേണ്ടിയായിരുന്നു?
9. സി.എം വധക്കേസില്‍ കുറ്റകരമായ അനനാസ്ഥ തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ സംഘടനക്ക് വോട്ട് ചെയ്യരുതെന്ന ത്വാഖാ ഉസ്്താദിന്റെ പ്രഖ്യാപനത്തിന് ശേഷം അന്വേഷണത്തില്‍ കക്ഷിചേരാമെന്ന് പറഞ്ഞ് മയക്കിയ മുന്‍ മുഖ്യന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് പിന്നീട് എ്ന്തു സംഭവിച്ചു?
10. ചെറിയ പ്രശ്‌നങ്ങള്‍ക്ക് പോലും കലക്ട്രേറ്റ് മുതല്‍ സെക്രട്ടറിയേറ്റ് വരെ സ്തംഭിക്കുന്ന കേരത്തിലെ മുഖ്യധാരാ മത-രാഷ്ട്രീയ സംഘടനകള്‍ തങ്ങളുടെ പ്രമുഖ നേതാവിന്റെ വിയോഗാനന്തരം ഏഴു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന വ്യാപകമായി ഒരു പ്രതിഷേധ സംഗമത്തിന് പോലും നേതൃത്വം നല്‍കാത്തത് ആരെ ഭയന്നാണ്?
 ഒരു സമൂഹത്തിന്റെ ഉയര്‍ച്ചക്ക് വേണ്ടി സ്വയം ഉരുകിയൊലിച്ച ഒരു പണ്ഡിതന്‍ ക്രൂരമായി വധിക്കപ്പെട്ട് ഏഴാണ്ട് കഴിഞ്ഞിട്ടും സത്യസന്ധമായ ഒരന്വേഷണം പോലും കേസില്‍ നടക്കാനാനുവദിക്കാതെ രാഷ്ട്രീയം കളിക്കുന്നവരുടെ ഗൂഢശ്രമങ്ങള്‍ പകല്‍വെളിച്ചം പോലും പുറത്ത് വരുന്ന കാലത്തിന് വേണ്ടി കാത്തിരിക്കുക, അല്ലാഹുവിന്റെ ദീനിന് വേണ്ടിയായിരുന്നു ആ പച്ചമനുഷ്യന്‍ തന്റെ ശ്വാസനിശ്വാസങ്ങള്‍ ചിലവഴിച്ചത് എങ്കില്‍ അദ്ദേഹത്തിന്റെ ഘാതകര്‍ അഴിയെണ്ണാന്‍ ഇനി കൂടുതല്‍ കാലമെടുക്കില്ല..തീര്‍ച്ച...

0 comments: